ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, December 24, 2011

തിരുകേശപ്പള്ളിയുമായി കാന്തപുരം മുന്നോട്ട്


Published on Fri, 12/23/2011 

കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച് സൂചനപോലും നല്‍കിയില്ല. 1433 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. വിവാദങ്ങള്‍ ഇനിയും കത്തിപ്പടരാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. ശഅ്റെ മുബാറക് സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സീഡികള്‍, ദൃശ്യ-ശ്രാവ്യ മാധ്യമരേഖകള്‍ തുടങ്ങിയവ മര്‍കസ് പി.ആര്‍ വിഭാഗത്തിന്‍െറ അനുമതി ഇല്ലാതെയും മര്‍കസ് അധികൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന് കഴിഞ്ഞദിവസം കാന്തപുരം സുന്നി വിഭാഗത്തിന്‍െറ മുഖപത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
കിനാലൂരിനടുത്ത് 400 ഏക്കര്‍ സ്ഥലത്ത് പള്ളിയും ടൗണ്‍ഷിപ്പും നോളജ് സിറ്റിയും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം, പദ്ധതിയുടെ രൂപരേഖ പരസ്യപ്പെടുത്തിയതോടെ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണമുയര്‍ന്നു. തിരുകേശവിവാദം ഒരുഭാഗത്ത് ചൂടുപിടിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം കാന്തപുരത്തെ വെട്ടിലാക്കി. 40 കോടിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയാണ് വരുന്നത് എന്നുവരെ പ്രചാരണമുണ്ടായി. ഇതെല്ലാം നിഷേധിച്ച്, പള്ളി പണിയാന്‍ മാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് കാന്തപുരം വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള 40 കോടി കണ്ടെത്താന്‍ നാലു ലക്ഷം പേരില്‍നിന്ന് 1000 രൂപ വീതം സ്വരൂപിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ മാസം ആരംഭിക്കാന്‍ പോകുന്ന കാന്തപുരത്തിന്‍െറ കേരളയാത്രയില്‍ ശഅ്റെ മുബാറക് മസ്ജിദിനുവേണ്ടിയുള്ള സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കാന്തപുരം പള്ളി നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ കടുത്ത എതിര്‍പ്പുമായി വീണ്ടും രംഗത്തുവരാന്‍ പോവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ജനുവരി ഒന്നിന് കോഴിക്കോട്ട് തിരുകേശപ്പള്ളി നിര്‍മാണത്തിനെതിരെ സമസ്ത പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. പള്ളിനിര്‍മാണത്തെക്കുറിച്ച് കാന്തപുരം മൗനംപാലിച്ചതോടെ പ്രക്ഷോഭസമിതി നിര്‍ജീവമായി. പുതിയ സാഹചര്യത്തില്‍ സമിതി ഊര്‍ജിതമാക്കാനാണ് നീക്കം. തിരുകേശത്തെ ന്യായീകരിക്കാന്‍ തയാറാക്കിയ പുസ്തകത്തില്‍ പ്രവാചകന്‍െറ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

Saturday, December 10, 2011

മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനവരി 30-ന് തറക്കല്ലിടും


sunni_markaz_3കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌  ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക.

ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും  സയ്യിദ് തുറാബ്  തങ്ങള്‍ നന്ദിയും പറഞ്ഞു.

Thursday, December 1, 2011

‘വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ പ്രകാശനം ചെയ്തു


Published on Thu, 12/01/2011 

കോഴിക്കോട്: ദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂനിയന്‍െറ (ഡി.എസ്.യു) ആഭിമുഖ്യത്തില്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം രചിച്ച ‘വ്യാജ മുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ എന്ന പുസ്തകം  കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങള്‍ പ്രകാശനം ചെയ്തു.മുസ്തഫഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി. സംഘടനാപരമായ പക്ഷപാതിത്വമില്ലാതെ സ്വതന്ത്രാന്വേഷണമാണ് രചനയെന്ന് ഗ്രന്ഥകാരന്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ കേശാവതരണത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നിടത്തുവരെ എത്തി.മുടി പ്രവാചകന്‍േറതെന്നു തെളിയിക്കുന്ന കൈമാറ്റ ശൃംഖല (സനദ്) ഹാജരാക്കാന്‍ കാന്തപുരം വിഭാഗത്തിനായില്ല. ആത്മീയ കച്ചവടത്തിനെതിരെ പ്രക്ഷോഭവും പ്രതിരോധവും തുടരും. സമസ്ത 85ാം വാര്‍ഷിക ഉപഹാരം കൂടിയാണീ ഗ്രന്ഥം.സയ്യിദ് മുഹ്സിന്‍ കുറുമ്പത്തൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, റഷീദ് ഏലംകുളം, സുഹൈല്‍ വിളയില്‍, നൈസാം കുറ്റിപ്പുറം, ആഫ്താബ് കാസര്‍കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, November 10, 2011

കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ ഡി.വൈ.എഫ്.ഐ


PDF Print E-mail
കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.

'' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.

അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്.
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.

കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ ഡി.വൈ.എഫ്.ഐ


PDF Print E-mail
കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.

'' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.

അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്.
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.

Wednesday, September 14, 2011

തിരുകേശം സനദ്


"SANAD OF SHA'RE MUBARAK"
Collected From Facebook
http://www.facebook.com/photo.php?fbid=289255821112281&set=a.207248379313026.48109.200234906681040&type=1&theater
ഞങ്ങള് സുന്നികള് ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ.. കാരണം, ഞങ്ങള് സുന്നികള്ക്ക് നട്ടെല്ല് നിവര്ത്തി നില്ക്കാന് നേത്രത്വം നല്കിയതു അദ്ദേഹം ആണ്. സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില് "ഞാന് സുന്നിയാണ്.. അതും കാന്തപുരം സുന്നി" എന്ന് ചങ്കൂറ്റത്തോടെ പറയാന് കഴിഞ്ഞത് ബഹു എ.പി.അബൂബകക്ര് മുസ്ലിയാര് ഞങ്ങള്ക്ക് നല്കിയ ഊര്ജ്ജത്തില് നിന്നാണ്. കാന്തപുരം ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല് ധാര്മികപരമായും, വിദ്യാഭ്യാസ പരമായും മതപരമായും, സാമ്പതീകമായും ഒട്ടേറെ ഉയരാന് സുന്നികള്ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്ട്ടിയുടെ തണലില് വാഹബികളും പുത്തന് വാദികളും നാട്ടില് തടിച്ചു കൊഴുക്കുമ്പോള്.. സുന്നികള് തളരുകയായിരുന്നു.. അവര്ക്ക് മിണ്ടാന് പാടില്ല, കൂടാന് പാടില്ല, ഒരു സമ്മേളനം നടത്തണമെങ്കില് രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില് പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില് ‍ അവരുടെ പടിക്കല് അനുമതിക്കായ് കാത്തു കെട്ടി നില്ക്കണം.. കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ.. മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില് നിന്നും സുന്നികളെ പുറത്ത് ചാടിച്ചു.. ഇന്നവര് സര്വ സ്വതന്ത്രരാണ്.. ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട. എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും.. 1970 കാലങ്ങളില് വാഹബികള്ക്ക് ഉണ്ടായ വളര്ച്ച പിന്നീട് കേരളത്തില് അവര്ക്ക് ഉണ്ടായിട്ടില്ല. കല്ല് വെച്ചനുണകളാലും, കിത്താബുകളിലെ തിരിമറികളിലൂടെയും അവര് സുന്നികളുടെ മേല് കുപ്രചരണം നടത്തി അവരെ ശിര്ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള് ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്(ന.മ) തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില് ഉറപ്പിച്ചു നിര്ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്ശത്തിന്റെ പേരില് ഒരു സുന്നിയും വഹാബി പാളയത്തില് എത്തിയിട്ടില്ല.. ആദര്ശത്തിന്റെ വിഷയത്തില് മാത്രമല്ല, കാന്തപുരം സുന്നികളെ ഉയര്ത്തിയത്.. അങ്ങ് കോഴിക്കോട് നിന്ന് ഇങ്ങു മഞ്ചേരി നിലമ്പൂര് വരെ ബസില് സഞ്ചരിക്കുന്ന ഒരാള്ക്ക് കാണാന് കഴിയുന്ന തല ഉയര്ത്തി നില്ക്കുന്ന മുപ്പതോളം പള്ളികള് അത് കാന്തപുരം നിര്മിച്ചതാണ്. അത് പോലെ കേരളത്തില് എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്കസില് ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള് പഠിക്കുന്നു. അതില് ആയിരത്തിലധികം യതീം കുട്ടികള് പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ് ആണ്.. അവര്ക്ക എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില് അതിനു വെള്ളവും വളവും നല്കാന് കാന്തപുരം തയയ്ര് ആണ്.. കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള് സുന്നിക്ല്ക്കുണ്ട്. അവ കേവലം ബില്ഡിംഗ്കള് മാത്രമല്ല.. ആയിരം മുതല് അയ്യായിരം വിദ്യാര്ഥികള് വരെ പടിക്ക്ന്ന സ്ഥാപങ്ങള് ആണത്. കെജി തലം മുതല് സിവില് സര്വീസ് കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള് ആണവ. കേരളത്തില് ഏറ്റവും കൂടുതല് ഇന്ഗ്ലീഷ് മീഡിയം സ്കൂളുകള് നടത്തുന്നത് കാന്തപുരം സുന്നികള് ആണ്. (ഇത് കേള്ക്കുംപോള് നിങ്ങള് ചോദിചേക്കും.. സുന്നികള് ഇന്ഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞിരുന്നില്ലേ... ശരിയാണ് സുന്നികള് ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.. ബ്രിട്ടീഷുകാരന്റെ സര്വ്വവും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള് ആഹ്വാനം ചെയ്തപ്പോള് അന്നത്തെ സുന്നി പണ്ഡിതന്മാര് ഒരു പടി കൂടി മുന്നില് കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില് ഞങ്ങള് അഭിമാനിക്കുന്നു.) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില് വരെ വ്യാപിച്ചിട്ടുണ്ട്.. അതൊക്കെ കണ്ണ് ഉള്ളവര്ക്ക് കാണാം. ഹരിയാനയിലും, ദല്ഹിയിലും, യുപിയിലും, ബംഗാളിലും, ഒറീസ്സയിലും സുന്നികള്ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട്. ഇപ്പോള് മാനവികതയെ ഉണര്ത്തുന്നു എന്ന തലവാചകത്തില് കാന്തപുരം കേരള യാത്ര നടത്താന് ഒരുങ്ങുകയാണ്. അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു.. വര്ഷങ്ങള്ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു. മത ജാതി രാഷ്ട്രീയ ചിന്തകളാല് അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്ത്തിണക്കാന് വേണ്ടി "മനുഷ്യ മനസ്സുകളെ കോര്ത്തിണക്കാന്" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില് ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി. മാതൃകാപരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത്.. അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല. കേവലം ഒരു മുസ്ലിയാര് പള്ളി ദര്സിന്റെ മൂലയില് ഒതുങ്ങി കൂടുന്നതിനു പകരം ഒരു ജന വിഭാഗത്തിന്റെ സര്വ്വ മേഖലകളിലെയും ഉയര്ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന് ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്.. അത് പരാജയപ്പെടുകയെ ഉള്ളൂ.. കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ്. ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്. എതിരാളികള് എന്തെല്ലാം കുപ്രചരണ ങ്ങളും, അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന് കഴിയില്ല.. കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ്.. ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില് ഭൂമി ലോകത്തിന്റെ വിവിധ കോണുകളില് ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില് ഒന്ന്. എതിരാളികള്ക്ക് ഒന്നേ ചെയ്യാനുള്ളൂ.. ഒന്നുകില് ആ പ്രയാണത്തോടൊപ്പം ചേര്ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില് കാലം തീര്ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം.
 —

Monday, August 15, 2011

കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹം -ടി. പത്മനാഭന്‍


Published on Sun, 08/14/2011 

കണ്ണൂര്‍: പ്രവാചകന്റെ പേരില്‍ നടക്കുന്ന കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കണ്ണൂരില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പേരില്‍ മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ള കേശാരാധന അവസാനിക്കണമെന്നാണ് ആഗ്രഹം. എല്ലാ പ്രവാചകന്മാരും പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്.
എന്നാല്‍, അനുയായികള്‍ പതുക്കെ അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഒരാള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, ശ്രീബുദ്ധന്റെ പല്ല് മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വെച്ചുനോക്കിയാല്‍ ബുദ്ധന് 3200 പല്ലുകളുണ്ടാവേണ്ടതാണ്.
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്‍േറതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

Twitter Delicious Facebook Digg Stumbleupon Favorites More