ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, December 24, 2011

തിരുകേശപ്പള്ളിയുമായി കാന്തപുരം മുന്നോട്ട്


Published on Fri, 12/23/2011 

കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച് സൂചനപോലും നല്‍കിയില്ല. 1433 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. വിവാദങ്ങള്‍ ഇനിയും കത്തിപ്പടരാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. ശഅ്റെ മുബാറക് സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സീഡികള്‍, ദൃശ്യ-ശ്രാവ്യ മാധ്യമരേഖകള്‍ തുടങ്ങിയവ മര്‍കസ് പി.ആര്‍ വിഭാഗത്തിന്‍െറ അനുമതി ഇല്ലാതെയും മര്‍കസ് അധികൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന് കഴിഞ്ഞദിവസം കാന്തപുരം സുന്നി വിഭാഗത്തിന്‍െറ മുഖപത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
കിനാലൂരിനടുത്ത് 400 ഏക്കര്‍ സ്ഥലത്ത് പള്ളിയും ടൗണ്‍ഷിപ്പും നോളജ് സിറ്റിയും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം, പദ്ധതിയുടെ രൂപരേഖ പരസ്യപ്പെടുത്തിയതോടെ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണമുയര്‍ന്നു. തിരുകേശവിവാദം ഒരുഭാഗത്ത് ചൂടുപിടിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം കാന്തപുരത്തെ വെട്ടിലാക്കി. 40 കോടിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയാണ് വരുന്നത് എന്നുവരെ പ്രചാരണമുണ്ടായി. ഇതെല്ലാം നിഷേധിച്ച്, പള്ളി പണിയാന്‍ മാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് കാന്തപുരം വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള 40 കോടി കണ്ടെത്താന്‍ നാലു ലക്ഷം പേരില്‍നിന്ന് 1000 രൂപ വീതം സ്വരൂപിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ മാസം ആരംഭിക്കാന്‍ പോകുന്ന കാന്തപുരത്തിന്‍െറ കേരളയാത്രയില്‍ ശഅ്റെ മുബാറക് മസ്ജിദിനുവേണ്ടിയുള്ള സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കാന്തപുരം പള്ളി നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ കടുത്ത എതിര്‍പ്പുമായി വീണ്ടും രംഗത്തുവരാന്‍ പോവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ജനുവരി ഒന്നിന് കോഴിക്കോട്ട് തിരുകേശപ്പള്ളി നിര്‍മാണത്തിനെതിരെ സമസ്ത പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. പള്ളിനിര്‍മാണത്തെക്കുറിച്ച് കാന്തപുരം മൗനംപാലിച്ചതോടെ പ്രക്ഷോഭസമിതി നിര്‍ജീവമായി. പുതിയ സാഹചര്യത്തില്‍ സമിതി ഊര്‍ജിതമാക്കാനാണ് നീക്കം. തിരുകേശത്തെ ന്യായീകരിക്കാന്‍ തയാറാക്കിയ പുസ്തകത്തില്‍ പ്രവാചകന്‍െറ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

Saturday, December 10, 2011

മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനവരി 30-ന് തറക്കല്ലിടും


sunni_markaz_3കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌  ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക.

ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും  സയ്യിദ് തുറാബ്  തങ്ങള്‍ നന്ദിയും പറഞ്ഞു.

Thursday, December 1, 2011

‘വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ പ്രകാശനം ചെയ്തു


Published on Thu, 12/01/2011 

കോഴിക്കോട്: ദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂനിയന്‍െറ (ഡി.എസ്.യു) ആഭിമുഖ്യത്തില്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം രചിച്ച ‘വ്യാജ മുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ എന്ന പുസ്തകം  കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങള്‍ പ്രകാശനം ചെയ്തു.മുസ്തഫഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി. സംഘടനാപരമായ പക്ഷപാതിത്വമില്ലാതെ സ്വതന്ത്രാന്വേഷണമാണ് രചനയെന്ന് ഗ്രന്ഥകാരന്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ കേശാവതരണത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നിടത്തുവരെ എത്തി.മുടി പ്രവാചകന്‍േറതെന്നു തെളിയിക്കുന്ന കൈമാറ്റ ശൃംഖല (സനദ്) ഹാജരാക്കാന്‍ കാന്തപുരം വിഭാഗത്തിനായില്ല. ആത്മീയ കച്ചവടത്തിനെതിരെ പ്രക്ഷോഭവും പ്രതിരോധവും തുടരും. സമസ്ത 85ാം വാര്‍ഷിക ഉപഹാരം കൂടിയാണീ ഗ്രന്ഥം.സയ്യിദ് മുഹ്സിന്‍ കുറുമ്പത്തൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, റഷീദ് ഏലംകുളം, സുഹൈല്‍ വിളയില്‍, നൈസാം കുറ്റിപ്പുറം, ആഫ്താബ് കാസര്‍കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Twitter Delicious Facebook Digg Stumbleupon Favorites More