Monday, May 16, 2011

മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത


കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്ന കേശം പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ അതിന്റെ അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും സെക്രട്ടറിമാരായ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകന്റെ വാക്ക്, പ്രവൃത്തി, അനുവാദങ്ങള്‍, ശേഷിപ്പുകള്‍ ഇവയൊക്കെ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ ലഭിക്കുമ്പോഴാണ് അത് അംഗീകരിക്കുക. ഈ വ്യവസ്ഥയുടെ പേരാണ് സനദ് എന്നത്. മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ ഇസ്‌ലാമിക നടപടിക്രമമാണിത്. സനദ് ചോദിക്കുമ്പോള്‍ ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് പറയുന്നത് കൗതുകകരം മാത്രമല്ല, മതസ്‌പര്‍ശിയായ മറുപടി പോലുമല്ല. സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ളതുപോലെ ആധാരവും അടിയാധാരവും എന്ന വിചിത്രമായ നിലപാട് കൗതുകകരമാണെന്നും സനദ് തെളിയിക്കാനാവാത്തത് സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ് കാന്തപുരത്തിന്റെ പുതിയ നിലപാടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സനദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെന്താണ് തടസ്സമെന്നും നേതാക്കള്‍ ചോദിച്ചു.



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More