Friday, March 11, 2011

മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു !


ചിത്രകാരന് ബ്ലോഗര്

THURSDAY, FEBRUARY 10, 2011

ഇന്നലത്തെ (9.2.11)മാതൃഭൂമി പത്രത്തില്‍  ഇ.സലാഹുദ്ദീന്റെ ബൈ ലൈനോടുകൂടിയ 
ഗ്രാന്‍ഡ് മോസ്ക്കിനെക്കുറിച്ചുള്ള വാര്‍ത്ത.
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ കാണാം.)  
വിഗ്രഹാരാധനയുടെ ആസ്ഥാനമായ ഇന്ത്യയില്‍ അമ്പലം പണിയലും, പള്ളിപണിയലും, മേല്‍ക്കൂരയും ഓവുചാലും സ്വര്‍ണ്ണം കൊണ്ട് പൊതിയലുമൊക്കെ വിശ്വാസത്തിന്റെ നിലനില്‍പ്പിനും കുലീനത്വത്തിനും മഹനീയതക്കും അന്തസ്സിനും ഒഴിച്ചുകൂടാനാകാത്ത അത്യാവശ്യങ്ങളാണ്. ഇല്ലെങ്കില്‍ ഭക്തര്‍ അധാര്‍മ്മികരായി വഴിപിഴച്ചു പോകും!

ദൈവം ഒരു രാജാവോ(കൊള്ളക്കാരന്‍‍,പിടിച്ചുപറിക്കാരന്‍‍,പശു-പെണ്ണ് മോഷ്ടാവ് എന്നിവയുടെ പഴയകാല പര്യായമാണ് രാജാവ് ) ചക്രവര്‍ത്തിയോ പ്രേമ പരവശനായ പെണ്ണുപിടിയനോ ആണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ദൈവീക ആസ്ഥാനങ്ങള്‍ എല്ലാം കൊട്ടാരങ്ങളാകുന്നത് അതുകൊണ്ടാണ്.

ഒരു ചെറ്റ കുടിലില്‍ പോലും ജനിക്കാന്‍ ഭാഗ്യം ലഭിക്കാത്ത കാലിത്തൊഴുത്തിലെ കൃസ്തുവിനെപ്പോലും ദൈവമായി പ്രഖ്യാപിച്ചപ്പോള്‍ ആടംബരപൂര്‍ണ്ണമായ കൊട്ടാരങ്ങള്‍ പണിത് മാറ്റി പാര്‍പ്പിക്കുകയും, മട്ടലില്‍(തെങ്ങിന്‍ മടലില്‍,മടക്കന‍യില്‍) ഉടുമ്പിനെ കെട്ടിയിട്ടതുപോലെ അദ്ദേഹത്തെ സ്വര്‍ണ്ണക്കുരിശില്‍ സ്വര്‍ണ്ണ ആണികൊണ്ട് ക്രൂശിച്ച് പണത്തിന്റേയും അധികാരത്തിന്റേയും രാജകീയ ചിഹ്നമാക്കാനും വിശ്വാസി സമൂഹത്തിന് ലജ്ജ തോന്നാത്തതും ദൈവം രാജാധിരാജനാണെന്ന അടിയുറച്ച വിശ്വാസം കാരണമാണ്.

ഈ നീചമായ വിഗ്രഹാരാധനക്കെതിരെ ശക്തിയുക്തം നിലകൊണ്ട മതമെന്ന് അഭിമാനിച്ചിരുന്ന ഇസ്ലാം മതവും ഇപ്പോള്‍ വിശ്വാസികളെ താന്ത്രിക (മന്ത്രവാദത്തിലൂടെ)കണ്‍കെട്ടുവിദ്യയിലൂടെ തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ ഭാഗമായാകണം നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട് സ്ഥാപിക്കാന്‍ ആരംഭിച്ചതെന്നു തോന്നുന്നു.
കോഴിക്കോട് പണിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയുടെ ഏറ്റവും ഉയരം കൂടിയ മിനാരത്തിനു താഴെയായിരിക്കുമത്രേ നബിയുടെ മുടി സൂക്ഷിക്കുന്ന ശ്രീകോവില്‍ !!!!
കാശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും തുര്‍ക്കിയിലെ ഒരു മ്യൂസിയത്തിലും മാത്രമാണത്രേ ഇങ്ങനെ നബിയുടെ മുടി സൂക്ഷിക്കുന്ന ഏര്‍പ്പാടുള്ളത്.  രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന കോഴിക്കോട് മുടിപള്ളി തുറക്കുന്നതിലൂടെ ഭക്ത ജനങ്ങള്‍ക്ക് മുടി പൂജ നടത്താമെന്നത് മഹാഭാഗ്യം തന്നെ !!!

കോഴിക്കോട് നഗരത്തിനു പുറത്ത്  12 ഏക്കര്‍ സ്ഥലത്ത് 8 ഏക്കര്‍ സ്ഥലം ഉദ്ധ്യാനവും 4 ഏക്കര്‍ സ്ഥലം കെട്ടിട സമുച്ചയവുമായി 40 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന പള്ളിയില്‍ കാല്‍ ലക്ഷം ജിഹാദികള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥിക്കാനുള്ള (?)സൌകര്യമുണ്ടായിരിക്കുമത്രേ ! ഇപ്പോള്‍ തന്നെ മുക്കിനു മുക്കിനു പെട്ടിക്കടകള്‍ പോലെ പള്ളികളുള്ള കേരളത്തില്‍ എന്തിനാണ്  മുടി സൂക്ഷിക്കുന്ന പള്ളി പണിയുന്നത് എന്നൊന്നും നാം ചിന്തിക്കുക പോലും ചെയ്യരുത്. മത വൃണം വികാരപ്പെട്ട് പൊട്ടിയൊലിക്കും !

40 കോടി ചിലവഴിച്ചു പണിയാന്‍ പോകുന്ന ഈ പള്ളി നിര്‍മ്മാണത്തിന്റെ പേരില്‍ 4000 കോടിയെങ്കിലും അറബികളില്‍ നിന്നും പിരിക്കാന്‍ പദ്ധതിയില്ലാതിരിക്കുമോ ? പണം പിരിക്കുമ്പോള്‍ ലോക ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാനിക്കാതിരിക്കാനാകുമോ ?  1200 പേര്‍ക്ക് താമസിക്കാന്‍ സൌകര്യമുള്ള ഗ്രന്‍ഡ് മോസ്ക്കില്‍ എന്തെല്ലാം വര്‍ഗ്ഗീയ രാഷ്ട്രീയ വിഷമാണ് ഉത്പ്പാദിപ്പിക്കപ്പെടുക എന്ന് മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടി വരില്ലേ ? ശബരിമലപോലെ തീര്‍ത്ഥാടക പ്രവാഹം ലക്ഷ്യം വക്കുന്ന പൌരോഹിത്യ തന്ത്രം ഗ്രാന്‍ഡ് മോസ്ക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകില്ലേ ?
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നബി തിരുമേനിയുടെ തിരു മുടി ഒരു നോക്കു കാണാനായി കോഴിക്കോട്ടെത്തുന്ന വിശ്വാസികളായ ജന സഹസ്രങ്ങളെ പിഴിഞ്ഞെടുക്കുക എന്നുതന്നെയാകില്ലേ തിരു മുടി വിഗ്രവല്‍ക്കരിക്കുന്ന ഈ പള്ളിയിലൂടേ സംഘാടകരുടേ മനസ്സിലിരിപ്പ് ?

ശബരിമല മകര വിളക്ക് തട്ടിപ്പിലൂടെ തന്നെ പണത്തിനുവേണ്ടി നാണം കെട്ട കൂട്ടിക്കൊടുപ്പ് നടത്തുന്ന മലയാളിക്ക് ഉത്തര കേരളത്തില്‍ ഇസ്ലാമിക മത ഭ്രാന്തന്മാരുടെ മുടി തട്ടിപ്പിന്റെ ധാര്‍മ്മിക/സാമൂഹ്യ ദുരിത ഭാരം കൂടി അനുഭവിക്കാം. നമ്മുടെ ഗവണ്മെന്റുകളും, കോടതികളും,മീഡിയയും,സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും മതാന്ധകാരത്തിന്റെ പിടിയിലായതിനാല്‍ ഇത്തരം ഭക്തി വ്യവസായങ്ങളും, ഭക്തിയുടേയും വിശ്വാസത്തിന്റേയും പേരിലുള്ള രാഷ്ട്രീയ നീക്കങ്ങളും എന്തൊക്കെ കെടുതികളാണു സമൂഹത്തിലുണ്ടാക്കുക എന്ന് കണ്ടു തന്നെ അറിയണം. പുരോഗമന വാദികളെന്ന് അഭിമാനിക്കുന്ന മന്ദ ബുദ്ധികള്‍ക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും ആരാധനാലയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുപോലും നിഷിദ്ധമായതിനാല്‍ (ഒരു തരം കപടമായ അയിത്ത മനോഭാവം) മതനിരപേക്ഷ ജനതയുടേ ശ്രദ്ധയും ജാഗ്രതയും ഇല്ലാത്ത വര്‍ഗ്ഗീയ മടകളാണ് ഇന്ന് എല്ലാ മത വിഭാഗങ്ങളുടേയും ആരാധനാലയങ്ങളും,വിദ്യാഭ്യാസസ്ഥാപനങ്ങളും, മറ്റു ചാരിറ്റബിള്‍ എന്ന മുഖാവരണമിട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും.

സത്യത്തില്‍ കച്ചവട സ്ഥാപനങ്ങളായി കണക്കാക്കി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ടാക്സും, ഓഡിറ്റിങ്ങും ഏര്‍പ്പെടുത്തി ജനങ്ങളുടെയും രാജ്യത്തിന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം നടത്തപ്പെടേണ്ടതാണ് എല്ലാ മതക്കാരുടേയും ആത്മീയ കച്ചവട കേന്ദ്രങ്ങള്‍. അതില്ലാതിരുന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ രാജ്യത്തെ എപ്പോഴാണ് അന്യാധീനപ്പെടുത്തുക/അപകടപ്പെടുത്തുക എന്ന് പ്രവചിക്കാന്‍പോലുമാകില്ല. ക്ഷേത്ര പള്ളി സന്ദര്‍ശനത്തിന് സിനിമാടിക്കറ്റ് പോലെ വിനോദ നികുതി/തീര്‍ത്ഥാടക നികുതി ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. പോലീസ് നിരീക്ഷണവും.

നിലവിലുള്ള വിശ്വാസ സാംസ്ക്കാരികതയില്‍ അപ്രായോഗികമായ  ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!
നമുക്ക് തിരു തിരു മുടിയെക്കുറിച്ചും, തിരു തിരു തട്ടിപ്പ് മകരവിളക്കുകളെക്കുറിച്ചും (മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !)ഭക്തിഗാന സിഡികളും,സീരിയലുകളും കണ്ടും കേട്ടും വിശ്വാസത്തിന്റെ ആനന്ദ സാഗരത്തിലാറാടാം.... കുപ്പിയും കോഴിയും കൂട്ടുകാരും റെഡി !! അതാണു ബുദ്ധി :)ബ്ലോഗര്‍ ശ്രദ്ധേയന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലേക്കുള്ള ലിങ്ക്: പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!ബ്ലോഗര്‍ മുക്താറിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More